Wednesday, March 27, 2019

ഉണ്ണിയും തോമസും ആറാം തമ്പുരാന്മാര്‍

https://www.janmabhumidaily.com/news852608




ഉണ്ണിയും തോമസും 
ആറാം തമ്പുരാന്മാര്‍

പി ശ്രീകുമാര്‍


തുര്‍ച്ചയായി ഒരേ മണ്ഡലത്തില്‍ നിന്ന് ജയിക്കുക ചില്ലറക്കാര്യമല്ല. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയും പാലായില്‍ കെ എം മാണിയും നിയമസഭാ മത്സരത്തില്‍ ഇത് അസാധ്യകാര്യമല്ലന്ന തെളിയിക്കുകയും ചെയ്യുന്നു. ലോക സഭാ തെരഞ്ഞെടുപ്പിലുമുണ്ട് തുടര്‍ വിജയികള്‍. ഒരേ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായും അല്ലാതെയും ഒക്കെയായി ആറു ഏഴും തവണ പാര്‍ലമെന്റിലെത്തിയവരുണ്ട്. ഏഴു തവണ വിജയികള്‍ നാലു പേര്‍ . മൂവരും മുസ്ളീം ലീഗുകാര്‍്. ഒരാള്‍ കോണ്‍ഗ്രസുകാരനും. ഇബ്രാഹിം സുലൈമാന്‍സേട്ട്, ജിഎം ബനാത് വാല, ഇ അഹമ്മദ്, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരാണ് സപ്തവിജയികള്‍. ഇതില്‍ ഒരേ മണ്ഡലത്തെ പ്രതിനിധീകരിക്കാന്‍ കളിഞ്ഞത് പൊന്നാനിയിന്‍ നിന്നു മാത്രം ജയിച്ചിട്ടുള്ള ജിഎം ബനാത് വാലയ്ക്കും. ഏഴു വിജയമില്ലങ്കിലും  പി സി തോമസ്, കെ പി ഉണ്ണികൃഷ്ണന്‍ എന്നിവരുടെ വിജയത്തിന് കൂടുതല്‍ തിളക്കമുണ്ട്. ഒരേ മണ്ഡലത്തില്‍ നിന്ന്  തുടര്‍ച്ചയായ 6 ജയം എന്നതാണത്. ഡബിള്‍ ഹാട്രിക് വിജയികള്‍ ഈ രണ്ടു പേര്‍മാത്രം. ഹാട്രിക് വിജയികളായി 21 മലയാളികളുണ്ട്.



ദല്‍ഹിയില്‍ മാതൃഭൂമിയുടെ ലേഖകനായിരുന്ന ഉണ്ണികൃഷ്ണന്‍ ഇന്ദിരാഗാന്ധിയുടെ പിന്തുണയോടെയാണ് 1971ല്‍ ആദ്യമായി വടകരയില്‍ മത്സരത്തിനെത്തുന്നത്. 71ലും 77ലും കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച ഉണ്ണികൃഷ്ണന്‍ 80ല്‍ കോണ്‍ഗ്രസിന്റെ മുല്ലപ്പള്ളി രാമചന്ദ്രനെ തോല്‍പ്പിച്ചാണ് ലോകസഭയിലെത്തിയത്. തുടര്‍ന്ന് 84ലും 89ലും 91ലും ജയിച്ച ഉണ്ണികൃഷ്ണന്‍ കേരളത്തില്‍ ഒരു മണ്ഡലത്തില്‍നിന്ന് തുടര്‍ച്ചയായി 6 തവണ ജയിക്കുന്ന ആദ്യ ആളായി. 1996ല്‍ വീണ്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1989ല്‍ വി.പി.സിംഗ് മന്ത്രിസഭയില്‍ വാര്‍ത്താവിനിമയ മന്ത്രിയായ ഉണ്ണികൃഷ്ണന്‍ കോണ്‍ഗ്രസിതര മന്ത്രിസഭയില്‍ കാബിനറ്റ് പദവി വഹിക്കുന്ന കേരളത്തില്‍നിന്നുള്ള ആദ്യ ലോകസഭാംഗം എന്നപേരും നേടി. 
മൂവാറ്റുപുഴയില്‍നിന്ന് 84 മുതല്‍ നടന്ന ആറ് തെരഞ്ഞെടുപ്പിലും ജയിച്ചാണ് പിസി തോമസ് ഹാട്രിക് സ്വന്തമാക്കിയത്. ആദ്യ അഞ്ച് തെരഞ്ഞെടുപ്പിലും കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു. ആറാംതവണ ബിജെപി മുന്നണി സ്ഥാനാര്‍ത്ഥിയായി ഇടതുവലതു മുന്നണികളെ തോല്‍പ്പിച്ചായിരുന്നു പിസിതോമസിന്റെ ജയം. വാജ്പേയി മന്ത്രിസഭയില്‍ നിയമവകുപ്പിന്റെ സഹായിസ്ഥാനവും കിട്ടി. ഏഴാം മത്സരത്തിനിറങ്ങിയിരിക്കുകയാണ് തോമസ്. മൂവാറ്റുപുഴ മണ്ഡലം  ഇല്ലാതായതിനാല്‍ കോട്ടയത്താണ് ഇത്തണ. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി.


 1977 മുതല്‍ 99 വരെ നടന്ന 8 തെരഞ്ഞെടുപ്പില്‍ 7 ലും പൊന്നാനിയുടെ പ്രതിനിധി ബനാത് വാലയായിരുന്നു. 91 ല്‍ ബനാത് വാലയ്ക്ക് പകരം സുലൈമാന്‍ സേട്ടായിരുന്നു പൊന്നാനിയിലെ ലീഗ് സ്ഥാനാര്‍ത്ഥി. അതിനാല്‍ ബനാത് വാലയക്ക് ഡബിള്‍ ഹാട്രിക് നഷ്ടമായി.  പൊന്നാനിക്കു പുറമെ 67ലും 71ലും കോഴിക്കോട്ടുനി്ന്നുും മഞ്ചേരിയില്‍ നിന്ന് (77,80,84,89)നാലുതവണയും(77,80,84,89) ജയിച്ചാണ് സേട്ട് ഏഴ് തവണ ലോക്സഭയിലെത്തിയത്.  മഞ്ചേരിയില്‍ നിന്ന് നാലു തവണയും (91.96,98,99) , മലപ്പുറത്തു നിന്ന് രണ്ടു തവണയും (2004,14) 2009ല്‍  പൊന്നാനിയില്‍ നിന്നും ജയിച്ചാണ് അഹമ്മദ് ലോകസഭയിലെത്തിയത്.
ഏഴു വിജയം നേടിയ മുല്ലപ്പള്ളിയുടെ കന്നി മത്സരം തോല്‍വിയോടെയായിരുന്നു. 80 ല്‍ വടകരയില്‍ കെ പി ഉണ്ണികൃഷ്ണനോട് തോറ്റെങ്കിലം പിന്നീട് തുടര്‍ച്ചയായി കണ്ണൂരില്‍ നിന്ന് അഞ്ചു ജയം (84,89, 91, 96, 98)., 99ലും 2004ലും കണ്ണൂരില്‍ അബ്ദുള്ളകുട്ടിയോട് തോറ്റതോടെ മണ്ഡലം മാറിയ മുല്ലപ്പള്ളി 2009ലും 14 ലും വടകരയുടെ എം പിയായി .ഡബിള്‍ ഹ്ാട്രിക്കല്ലങ്കതിലും ആറു തവണ ലോക്സഭ കണ്ടയാളാണ് കൊടിക്കുന്നില്‍ സുരേഷ് (അടൂര്‍ 89, 91, 96, 99 മാവേലിക്കര 2009,14) .
 എന്‍. ശ്രീകണ്ഠന്‍ നായര്‍ (കൊല്ലം- 51,62,67,71,77) എകെ. ഗോപാലന്‍ (കാസര്‍കോട് 57,62, 67, കണ്ണൂര്‍ 51, പാലക്കാട് 71), കെ.വി.തോമസ് (എറണാകുളം 84, 89, 91, 09.14 ), എന്നിവര്‍ അഞ്ച് തവണ വിജയികളില്‍പ്പെടും.
എന്‍.എന്‍.കൃഷ്ണദാസ് (പാലക്കാട് 96, 98, 99, 04) എസ്. അജയകുമാര്‍ (ഒറ്റപ്പാലം 96, 98, 99, 04), രമേശ് ചെന്നിത്തല (കോട്ടയം 89,91, 96 മാവേലിക്കര 99) കെ. സുരേഷ് കുറുപ്പ് (കോട്ടയം 84, 98, 99, 2004) വി.എം.സുധീരന്‍ (ആലപ്പുഴ 77, 96, 98, 99) എന്നിവര്‍ ഹാട്രിക് വിജയത്തോടെ നാലുതവണ ജയം കണ്ടവരാണ്. ടി.ഗോവിന്ദന്‍ (കാസര്‍കോട് 96, 98, 99) മുഹമ്മദ് ഇസ്മയില്‍ (മഞ്ചേരി 62, 67, 71) കെ.ആര്‍.നാരായണന്‍ (ഒറ്റപ്പാലം-84, 89, 99) വര്‍ക്കല രാധാകൃഷ്ണന്‍ (ചിറയിന്‍കീഴ് 98, 99, 2004), എ. ചാള്‍സ് (തിരുവനന്തപുരം 84, 89, 91)  പി കരുണാകരന്‍ ( കാസര്‍കോട് 04,09,14)എന്നിവരും ഹാട്രിക് വിജയികളായി പാര്‍ലമെന്റില്‍ എത്തിയവരാണ്.

No comments:

Post a Comment