Monday, April 29, 2019

വനിതാ മുന്നേറ്റം മോദിയുടെ കാലത്ത്

https://www.janmabhumidaily.com/news854507


വനിതാ മുന്നേറ്റം മോദിയുടെ കാലത്ത്
പി ശ്രീകുമാര്‍

'സുഷമ സ്വരാജ്, നിര്‍മല സീതാരാമന്‍, ഉമാ ഭാരതി'
ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും അധികം (66)വനിത എംപിമാരുണ്ടായിരുന്നത് നരേന്ദ്രമോദി ഭരണകാലത്താണ്. ഒരേ സമയം കൂടുതല്‍ മന്ത്രിമാര്‍ (9) ഉണ്ടായിരുന്നതും മോദി സര്‍ക്കാറിലായിരുന്നു. മന്ത്രിമാരില്‍ ഏഴു പേര്‍ കാബിനറ്റ് പദവിയും വഹിച്ചു. പ്രതിരോധം (നിര്‍മ്മല സീതാരാമന്‍), വിദേശം (സുഷമ സ്വരാജ്) വകുപ്പകള്‍ വനിതകള്‍ ഭരിക്കുന്ന രാജ്യത്തെ ഏക രാജ്യമായി ഇന്ത്യ മാറി. ഉമാഭാരതി, മനേക ഗാന്ധി, സ്മൃതി ഇറാനി, നജ്മ ഹെപ്തുള്ള, ഹര്‍സിംറത്ത് കൗര്‍ എന്നിവരായിരുന്നു കാബിനറ്റ് മന്ത്രിമാര്‍. അനുപ്രിയ പട്ടേലും കൃഷ്ണാ രാജും സഗ്വി  നിരഞ്ജനും വനിതാ സഹമന്ത്രിമാരായിരുന്നു.  സ്പീക്കറും (സുമിത്ര മഹാജന്‍) വനിതയായിരുന്നു. കേരളത്തില്‍ നിന്ന് പി.കെ ശ്രീമതിയായിരുന്നു വനിതാ പ്രതിനിധി.

ഭരണകക്ഷിയായ യുപിഎയുടെ അധ്യക്ഷ സോണിയാ ഗാന്ധി, പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്, സ്പീക്കര്‍ മീരാകുമാര്‍.. അംഗബലത്തിലല്ലങ്കിലും വനിതാശക്തിയുടെ ദൃശ്യവേദിയായിരുന്നു 15-ാം ലോക്സഭ.  എന്നാല്‍ പേരിനുപോലും മലയാളിമങ്കമാരുടെ സാന്നിധ്യം ലോക്സഭയിലില്ലായിരുന്നു. 15 ലോക്സഭകളില്‍ 9 എണ്ണത്തില്‍ മാത്രമാണ് കേരളത്തില്‍ നിന്ന് വനിതാ പ്രാതിനിധ്യം ഉണ്ടായിരിക്കുന്നത്. 91ലും 2004ലും രണ്ടുപേര്‍ വീതം മാത്രം ഉണ്ടായിരുന്നു എന്നതാണ് റിക്കാര്‍ഡ്. ഒരാള്‍ മൂന്ന് തവണയും രണ്ടുപേര്‍ രണ്ടു തവണയും ലോക്സഭയിലെത്തി. ആകെ 7  പേര്‍ മാത്രമാണ് ഇതേവരെ ലോക്സഭ എംപിമാരായി ജയിച്ചുപോയത്. ലോക്സഭാംഗമായ ഒരു മലയാളി വനിതയും കേന്ദ്രത്തില്‍ മന്ത്രിമാരായിട്ടില്ല. എന്നാല്‍ കേരളത്തില്‍ നിന്നല്ലാതെ രാജ്യസഭയില്‍ എത്തിയ മലയാളി സ്ത്രീ മന്ത്രിസഭയിലെത്തുകയും ചെയ്തു.

1967ല്‍ അമ്പലപ്പുഴയില്‍ നിന്നും ജയിച്ച സുശീലാ ഗോപാലനാണ് ആദ്യമായി ലോക്സഭാംഗമാകുന്ന മലയാളി വനിത. കാസര്‍കോട്ടുനിന്ന് എ.കെ ഗോപാലനും അതേവര്‍ഷം എംപിയായിരുന്നു. ലോക്സഭയിലെ ആദ്യ മലയാളി ദമ്പതികളായി ഇവര്‍ മാറി. 71ല്‍ അമ്പലപ്പുഴയില്‍ വീണ്ടും മത്സരിച്ചെങ്കിലും ആര്‍എസ്പിയുടെ കെ. ബാലകൃഷ്ണനോട് തോല്‍വിയായിരുന്നു ഫലം. 77ല്‍ ആലപ്പുഴയില്‍നിന്നും 91ല്‍ ചിറയിന്‍കീഴില്‍ നിന്നും ജയിച്ച സുശീലാഗോപാലന്‍ ലോക്സഭയിലെത്തിയപ്പോള്‍ മൂന്നുവട്ടം എന്ന റിക്കാര്‍ഡും സ്വന്തമാക്കി.

71ല്‍ സുശീലാഗോപാലന്‍ തോറ്റെങ്കിലും അടൂരില്‍നിന്നും ജയിച്ച സിപിഐയുടെ കെ. ഭാര്‍ഗവി വനിതാ പ്രാതിനിധ്യം കാത്തു. പാര്‍ട്ടി പിളര്‍പ്പിനെത്തുടര്‍ന്ന് സിപിഐയും സിപിഎമ്മും നേര്‍ക്കുനേര്‍ മത്സരിച്ച തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ പി.കെ.കുഞ്ഞച്ചനെ തോല്‍പ്പിച്ചായിരുന്നു ഭാര്‍ഗവിയുടെ ജയം. കേരളത്തില്‍നിന്ന് ജയിച്ച ഏക പിന്നാക്കക്കാരിയും ഭാര്‍ഗവിയാണ്.

89ലും 91ലും മുകുന്ദപുരത്തുനിന്ന് ജയിച്ച സാവിത്രി ലക്ഷ്മണനാണ് കേരളത്തില്‍നിന്നുള്ള ലോക്സഭയിലെത്തിയ ആദ്യ കോണ്‍ഗ്രസുകാരി. ലോക്സഭാംഗമായ ഏക കോണ്‍ഗ്രസുകാരിയും സാവിത്രിതന്നെ. 91ല്‍ സുശീലയും സാവിത്രിയും ഒരേസമയം അംഗങ്ങളായിരുന്നതുപോലെ 2004ല്‍ 14-ാം ലോക്സഭയിലും രണ്ട് മലയാളി മഹിളകള്‍ ഉണ്ടായിരുന്നു. മാവേലിക്കരയില്‍നിന്നും ജയിച്ച സി.എസ്.സുജാതയും വടകരയില്‍നിന്ന് ജയിച്ച പി.സതീദേവിയും. ഇരുവരും സിപിഎം പ്രതിനിധികള്‍. വടകരയില്‍നിന്ന് 98ലും 99ലും ജയിച്ച എ.കെ.പ്രേമജം (സിപിഎം) ആണ് എംപിയായ മറ്റൊരു വനിത. പി കെ ശ്രീമതി കണ്ണൂരില്‍ നിന്നാണ് ജയിച്ചത്.

കേന്ദ്രമന്ത്രിസഭയില്‍ അംഗമായിരുന്ന മലയാളി വനിത ലക്ഷ്മി എന്‍. മേനോന്‍ ആണ്. ബീഹാറില്‍ നിന്നും രാജ്യസഭയിലെത്തിയ ലക്ഷ്മി വിദേശകാര്യ സഹമന്ത്രിയായി നെഹ്റു, നന്ദ, ലാല്‍ ബദൂര്‍ ശാസ്ത്രി മന്ത്രിസഭകളിലുണ്ടായിരുന്നു


No comments:

Post a Comment